Sunday, October 22, 2006

കാവുങ്ങല്‍ കിട്ടുമില്ലക്കാരന്‍

കാവുങ്ങല്‍ കിട്ടുമില്ലക്കാരന്‍ കരക്കാരോട്‌ പിണങ്ങി. ഉത്സവം അടുത്ത്‌ വരുന്നു. കാവുങ്ങക്കാര്‍ ഒറ്റക്ക്‌ കുതിരയെ (എടുപ്പുകുതിര) കെട്ടാന്‍ തീരുമാനിച്ചു. കിട്ടുമില്ലക്കാരന്‍ പണിക്കാരോട്‌ നിര്‍ദേശിച്ചു "ഈ നാട്ടിലേക്കുംവച്ച്‌ ഏറ്റോം നല്ല ഒരു കുതിരേ കെട്ടാന്‍ കാവങ്ങക്കരെക്കൊണ്ട്‌ പറ്റും. പറ്റത്തില്ലേ ?" പണിക്കാര്‌ ഒരേ സ്വരത്തില്‍ പറഞ്ഞു, "പറ്റത്തും, പറ്റത്തും "

കിട്ടുമില്ലക്കാരന്‍ പറഞ്ഞ സ്ഥലത്ത്‌ വച്ച്ത്തന്നെ പണി തുടങ്ങി. കുതിര വലുതായി വന്നു. ഒടുക്കം അതിന്റെ പണി തീര്‍ന്നു. ഉത്സവവും വന്നു. നാട്ടുകാരെല്ലാം കാവുങ്ങലെ കുതിരയെ കാണാന്‍ തയാറായി നിന്നു. മണിക്കൂര്‍ ഒന്നായിട്ടും കാവുങ്ങലെ കുതിരയുമില്ല, കാവുങ്ങലെ കിട്ടുമില്ലക്കാരനുമില്ല. ഒടുക്കം എല്ലാര്‍ക്കും അറിഞ്ഞേ തീരു എന്നായി. കാവുങ്ങലോട്ട്‌ പോവുകതന്നെ.

കാവുങ്ങല്‍ കണ്ട കാഴ്ച്ച! അതാ കെട്ടിനകത്ത്‌ നിന്ന്‌ വരുന്നൊരു വടത്തില്‍ പണിക്കാരെല്ലാം ചേര്‍ന്ന്‌ വലിക്കുന്നു. കിട്ടുമില്ലക്കാരന്‍ നാട്ടാരെ കണ്ടതും കെട്ടിനകത്തേക്ക്‌ വലിഞ്ഞു. ഒരു പണിക്കാരനോട്‌ കാര്യം തിരക്കിയ വെളിച്ചപാടിന്‌ കിട്ടിയ മറുപടി ഇങ്ങനെ.. "കുതിരേ കെട്ടിയതേ... കെട്ടിനകത്തുവച്ചാ... !!!"


കിട്ടുമില്ലക്കാരന്‍ പിന്നെ വേറൊരു കുതിരയെ കെട്ടി. ഒരു വണ്ടികുതിരയെ. കെട്ടിനകത്ത്‌ വച്ചല്ല. അതു വലിക്കുന്ന കാര്യതില്‍ വീണ്ടും കരക്കാരും കാവുങ്ങക്കാരും തമ്മില്‍ തെറ്റി. "ഒരുത്തനും വേണ്ട. എന്റെ മോന്‍ വലിച്ചോളും കുതിരയെ", മില്ലക്കാരന്‍ പറഞ്ഞു. മോന്‍ എന്നു പറയുന്നത്ത്‌ കവുങ്ങല്‍ നീലാണ്ടനെയാണ്‌. അവന്‌ ഒന്നല്ല പത്ത്‌ കുതിരയെ വലിക്കാന്‍ പറ്റും...ആനയല്ലെ!!

കുതിരയെ ഇറക്കാന്‍ സമയമായി. നീലാണ്ടനെകൊണ്ട്‌ കുതിരയെ വലിക്കുന്ന വടം പിടിപ്പിച്ചു. ഒരു കുഴപ്പവും ഇല്ല. അവന്‍ നേരേ നോക്കി നില്‍കുന്നു. വടം വലിക്കാന്‍ നേരമായി. "മോനെ, തിരിഞ്ഞ്‌ നിക്കടാ " പാപ്പാന്‍ പറഞ്ഞു. നീലാണ്ടന്‍ തിരിഞ്ഞു നിന്നു. അതാ തൊട്ടുമുന്നില്‍ പല്ലിളിചുംകൊണ്ടൊരു കുതിര!! നീലാണ്ടനു ദേഷ്യം വന്നു. കൊടുത്തു, കുതിരക്കിട്ട്‌ ഒരു തൊഴി. ദേ കുതിര ഡിം. !!

Sunday, September 10, 2006

നളിനകാന്തി

കാന്റീനില്‍ ഒരു ബോട്ടില്‍ pesti-colaയ്കു ചുറ്റും ഒരു ചെറിയ സംഘം ലോക്കല്‍ ബുജീസ്‌ കാര്യമായ ചര്‍ചയിലാണ്‌. വെറുതെ കൂടിക്കളയാം എന്നു കരുതി ഒരു നമോവാകത്തോടു കൂടി ഞങ്ങള്‍ രംഗപ്രവേശം ചെയ്തു. "ഇന്നലെ കണ്ടോ John Brittas നമ്മുടെ ടി. പദ്മനാഭനെ interview ചെയുന്നത്‌ ?" ബുജി. no 1 ചോദിച്ചു."കണ്ടു. Brittas was great " അരുണ്‍ പറഞ്ഞു. "അതല്ല... ടി. പദ്മനാഭന്റെ കാര്യമാ ചോദിച്ചത്‌? അ--- എന്തു പറയുന്നു ?" വെട്ടിലായോ ഭഗവാനേ!! ഇനി എന്തു പറയും. സത്യം പറഞ്ഞാല്‍ ഈ ബുജീസ്‌ എല്ലാം എന്നെ കൊല്ലും. സത്യം പറഞ്ഞില്ലെങ്കില്‍ ഇനി ഒരിക്കലും എനിക്ക്‌ സമാധാനം കിട്ടില്ല. വരുന്നത്‌ വരട്ടെ....here goes nothing "എനിക്ക്‌ high school-ഇല്‍ നളിനകാന്തി പഠിക്കാനുണ്ടായിരുന്നു. അതോട്‌ കൂടി ഞാന്‍ പുള്ളിയുടെ കഥകള്‍ നിര്‍ത്തി." Why?" ബുജിക്ക്‌ അറിയണം. "പുള്ളി ഒന്നും ഒരു പൂര്‍ണതയില്ലാതെയാണ്‌ ചെയ്യുന്നത്‌. കത്തി സഹിക്കാം. പക്ഷെ sheer talentlessness എനിക്ക്‌ സഹിക്കില്ല." "താന്‍ കാര്യമറിയാതെയാണ്‌ സംസാരിക്കുന്നത്‌. He's a gem of a writer. ഈ M T യും കിംറ്റിയും ഒന്നും അയാളുടെ ഏഴയലത്ത്‌ വരില്ല." ബുജി ചൂടായി. "ആയിരിക്കാം." ഞാന്നും ഒരു വാദത്തിനു റെടിയായി "പക്ഷെ എംറ്റി ഒരിക്കലും ഒരു പൂക്കാലതിനു വേണ്ടി പോലുള്ള അരുബോറന്‍ വൈസ്റ്റ്‌ എഴുതിയിട്ടില്ല. " ബുജി ദേഷ്യം സഹിക്കാനാവാതെ പറഞ്ഞു. യു അരെ അ റ്റസ്റ്റെലെസ്സ്‌ കമ്മ്യൂണിസ്റ്റ്‌ !! ഈശ്വരാ !!


N. B പണ്ടു ഞാന്‍ നളിനകാന്തി പഠിചുകൊണ്ടിരുന്ന സമയം. പുള്ളിയുടെ കഥയില്ലെല്ലാം ഒരു സംഭവം കാണും. "..." അഥവാ "കുത്ത്‌ കുത്ത്‌ കുത്ത്‌ !!" ഇതുവച്ച്‌ ഒരു ടി പദ്മനാഭന്‍ കഥ ഞങ്ങള്‍ ഉണ്ടാക്കി. അതിങ്ങനെ. "ടി പദ്മനാഭന്‍ ഒരിക്കല്‍ വയലിലൂടെ നടന്നു പോകുമ്പ്പോള്‍ കുത്ത്‌ കുത്ത്‌ കുത്ത്‌. അപ്പോള്‍ അവിടെ രണ്ടുപേര്‍ കുത്ത്‌ കുത്ത്‌ കുത്ത്‌. ടി പദ്മനാഭന്‍ ചോദിച്ചു. "എന്തിനാണ്‌ നിങ്ങള്‍ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും കുത്ത്‌ കുത്ത്‌ കുത്ത്‌ ? " അപ്പൊ അവര്‍ രണ്ടുപേരും ചേര്‍ന്ന്‌ ടി പദ്മനാഭനെ കുത്ത്‌ കുത്ത്‌ കുത്തോട്‌ കുത്ത്‌ !!!"

Monday, July 10, 2006

നാമധേയം:മീന്‍ ഡയറക്ടര്‍ ഒരു ദിവസം പോലീസ്‌ സ്റ്റേഷനിലെത്തി.എങ്ങനെ എന്നു ചോദിക്കരുത്‌......യാദിര്‍ശ്ചികമായി എന്ന്‌ കൂട്ടിക്കൊള്ളൂ.പേരും നാളും ബോധിപിച്ചപ്പോള്‍ എസ്‌.ഐ ഏമാന്‍ കനിഞ്ഞു, ചിരിച്ചു, പൂഴി ഭക്ഷിച്ചു. "സാര്‍ ഇരിക്കു" എസ്‌.ഐ "ഞാന്‍ എച്‌.സിയെ വിളിക്കാം. ചായ...?". തല്ലു കിട്ടാതെ കഴിഞ്ഞ സന്തോഷതില്‍ മീ.ഡ. പറഞ്ഞു"ഒന്നും വേണ്ട. സാറിന്റെ പേരു പറഞ്ഞില്ല ?" ആറടി നീളവും കൊമ്പന്‍ മീശയും പാല്‍പുഞ്ചിരിയുമായി എസ്‌.ഐ പറഞ്ഞു."ദുഖാര്‍ത്തന്‍ !!!" പോലിസ്‌ സ്റ്റേഷന്‍ അല്ലെ...മീ.ഡ ചിരിച്ചില്ല.പക്ഷെ ഇറ്റ്‌ വാസ്‌ ഇ ക്ളോസ്‌ തിങ്ങ്‌.എസ്‌. ഐ തിരിഞ്ഞു നോക്കി. അടുത്ത ഡെസ്കില്‍ മീന്‍ ഡയറക്ടരുടെ ഒരു പ്രജയടേതെന്ന്‌ തോന്നിപ്പിക്കുന്ന കണ്ണുകളുമായി....അതായത്‌ ഇന്‍ വെര്‍നാകുലറ്‍ ചത്ത കണ്ണുമായി ഇരിക്കുന്ന എച്‌ സി യെ വിളിചു...... "കടാക്ഷാാാ !!!"

Sunday, July 02, 2006

പാലക്കാടന്‍മാര്‍ ഈയിടെയായി പാലക്കാട്‌ മുന്‍പില്ലാത്തരീതിയില്‍ വര്‍ത്തയില്‍ വരുന്നുണ്ട്‌. ഇന്ത്യയിലെ ഏറ്റവും അധികം political clout ഉള്ളയാള്‍ ഇന്ന്‌ പ്രകാശ്‌ കാരാട്ടാണ്‌. ഇന്ത്യയുടെ UN Secy Gen nominee മറ്റൊരു പാലക്കാട്ടുകാരനണ്‌. ഇന്നു കേരളം ഭരിക്കുന്ന അചുമ്മാമന്‍ മലമ്പുഴനിന്നാണ്‌ ജയിചത്‌. "എന്താ കാരണം ?"(ജൊണ്‍സ്‌ കുട) വര്‍ഷങ്ങളുടെ വേര്‍തിരിവിന്റെ compensation ആണോ? ആയിരിക്കില്ല. ആണെങ്കില്‍ വയനാട്ടില്‍ ഇപ്പൊ Smart City വന്നേനെ. പിന്നെ intellectualഅതിപ്രസരമാണോ ? ഏയ്‌.... അത്‌ കൊല്ലത്തല്ലെ ? ;-) ഒരു പുതിയ വര്‍ഗം രൂപം കൊണ്ടുവരികയാണ്‌ പാലക്കാട്ട്‌. Non-resident Palakkadiyan-achievers നമുക്ക്‌ ഇവരെ NORPA എന്നു വിളിക്കാം. ഇവരാണ്‌ ഇന്നു മലയാളിയുടെ പുതിയ മുഖം. നമുക്കെല്ലാം പാലക്കാട്ട്‌ എന്നാല്‍ വി.കെ.എന്‍. ആയിരുന്നു. പക്ഷെ ഇപ്പൊ ഓര്‍മ വരുന്നത്ത്‌ : "പ്ളാചിമടയിലെ കോഴികള്‍ കൂവി..കൊക്കൊ കൊകൊക്കൊ കൊകൊകോള"! ഒരു MNC giant-നെപ്പോലും മുട്ടുകുത്തിക്കാന്‍മാത്രം പാലക്കാട്ട്‌ വളര്‍ന്നു. ഞാന്‍ വീണ്ടും ചോദിക്കാം : "എന്താ കാരണം ?"

Friday, April 28, 2006

ചെറിയ മനുഷ്യരും വലിയ ലോകവും: വളരെ താമസിച്ചാണ്‌ ഞാന്‍ മലയാളംbooks വായിച്ചുതുടങ്ങിയത്‌. that is, other than text books . ഞാന്‍ ആദ്യം വായിച്ച ഒരു book ആണ്‌ മുകളില്‍ പരഞ്ഞിരിക്കുന്നത്‌. ഇതു ഞാന്‍ ഇഷ്ടപെടാന്‍ ഒരു പ്രത്യേകത ഇത്‌ എനിക്ക്‌ അറിയാത്ത ഒരു കാലതെക്കുറിച്ചണ്‌ എന്നത്‌ തന്നെ. അന്നൊക്കെ John Abraham എന്ന പേര്‌ Bipasha Basu എന്ന പേരിനൊപ്പമല്ലാതെ ഉപയോഗിച്ചിരുന്നു!! ഏതായലും mindless spoilt brats എന്ന്‌ ഒരധ്യാപകന്‍ വിളിച്ച എന്റെ generationന്‌ ഒരു justification ആയി ഇതിരിക്കട്ടെ..... നിങ്ങളുടെ favourite "രാമു moments" കൊടുത്തോളു..... എന്റെത്തു പിറകെ വരും..

Thursday, April 13, 2006

കണിക്കൊന്നയും കണ്ണനുണ്ണിയുംഇന്ന്‌ വിഷു. എന്റെ ഈ മലയാളം blog തുടങ്ങാന്‍ ഇതിലും നല്ല ദിവസമില്ല. ഇന്നു കണിക്കൊന്നയാവട്ടെ പൂച്ചപുരാണത്തില്‍.... കണിക്കൊന്ന ഉണ്ടായതിന്റെ ചരിത്രം ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ടുള്ളതാണു. ഒരിക്കല്‍ ഒരനാഥബാലന്‍ ഗുരുവായൂരമ്പലതില്‍ എത്തി. അന്നുമുഴുവന്‍ അവന്‍ അമ്പലത്തിനു വെളിയിലിരുന്നു. ആരുമില്ലാത്ത ആ കുട്ടി വിശന്നുവലഞ്ഞിരുന്നു. എന്നാല്‍ ആരും അവനെ ശ്രദിച്ചില്ല. രാത്രി നടയടച്ചുകഴിഞ്ഞപ്പോള്‍ ഒരു കൊച്ചുബാലന്‍ ആ കുട്ടിയുടെ മുന്നിലെത്തി. കറുമ്പനായ, കുറുമ്പനായ ഒരുണ്ണി. ആ ഉണ്ണി അനാഥബാലന്റെയൊപ്പം കളിച്ചു. അവരൊന്നിച്ച്‌ നിവേദ്യം കഴിച്ചു. ഒടുവില്‍ ബ്രഹ്മമുഹൂര്‍ത്തമായപ്പോള്‍ ആ കറുമ്പനുണ്ണി അനഥബാലനു തന്റെ അരഞ്ഞാണത്തിന്റെ കനകക്കിങ്ങിണി കൊടുത്തിട്ട്‌ ഓടിപ്പോയി. നടതുറക്കുമ്മുന്‍പ്‌ പൂജാരി ഒന്നു കണ്ടു. ഭഗവാന്റെ വിഗ്രഹത്തില്‍ കിങ്ങിണി കാണുന്നില്ല. ആകെ ബഹളമായി. ഒടുവില്‍ ആരൊ കണ്ടു..........ഭഗവാന്റെ കിങ്ങിണി അനാഥബാലന്റെ കയ്യിലിരിക്കുന്നു. എല്ലവരുംച്ചേര്‍ന്ന്‌ അവനെ കെട്ടിയിട്ടടിക്കാന്‍ തുടങ്ങി. അവനെത്രപറഞ്ഞിട്ടും അവര്‍ അവനെ വിശ്വസിച്ചില്ല. ബാലന്‍ ഉറക്കെക്കരഞ്ഞു. ഗുരുവായൂരപ്പന്‍ പ്രത്യക്ഷനായി. പൂജാരിയുടെകയ്യില്‍ നിന്നും കിങ്ങിണി തട്ടിയെടുത്തു. അടുത്തുള്ള ഒരു മരത്തിലേക്കു ആ കിങ്ങിണി ഭഗവാന്‍ വലിച്ചെറിഞ്ഞു. ആ മരം മുഴുവന്‍ കനകകിങ്ങിണിപോലുള്ള പൂക്കള്‍കൊണ്ടു നിറഞ്ഞു. അതാണു കണിക്കൊന്ന. ഭക്തവത്സലനായ ഗുരുവായൂരപ്പന്‍ ഈ വിഷുദിനത്തില്‍ നമ്മോടൊപ്പമുണ്ടായിരിക്കട്ടെ. കണിക്കൊന്നവച്ചു കണികണ്ടുനരുന്ന മലയാളശ്രീക്ക്‌ എന്റെ വിഷുദിനാശംസകള്‍.